അദ്ധ്യായം 7
1: ഇസാക്കറിൻ്റെ പുത്രന്മാര്‍: തോലാ, ഫൂവാ, യാഷൂബ്, ഷിമ്റോന്‍ എന്നീ നാലുപേര്‍.
2: തോലായുടെ പുത്രന്മാര്‍: ഉസി, റഫായാ, യറിയേല്‍, യഹ്മായ്, ഇബ്സാം, സാമുവല്‍. ഇവര്‍ തോലായുടെ കുലത്തിലെ തലവന്മാരും അവരുടെ തലമുറകളില്‍ പരാക്രമികളുമായിരുന്നു. ദാവീദിൻ്റെകാലത്ത് അവരുടെ സംഖ്യ ഇരുപത്തീരായിരത്തിയറുനൂറ്.
3: ഉസിയുടെ പുത്രന്‍ ഇസ്രാഹിയാ. ഇസ്രാഹിയായുടെ പുത്രന്മാര്‍: മിഖായേല്‍, ഒബാദിയാ, ജോയേല്‍, ഇഷിയ എന്നീ അഞ്ചുപേര്‍. ഇവര്‍ എല്ലാവരും പ്രമുഖന്മാരായിരുന്നു.
4: അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. അവരുടെ കുലത്തില്‍ കുടുംബമനുസരിച്ചു ഗണങ്ങളായി തിരിച്ച മുപ്പത്താറായിരം യോദ്ധാക്കളുണ്ടായിരുന്നു.
5: ഇസാക്കര്‍ഗോത്രത്തിലെ എല്ലാ കുലങ്ങളിലുംനിന്ന്, ആകെ എണ്‍പത്തേഴായിരംപേര്‍ സൈന്യത്തിലുണ്ടായിരുന്നു.
ബഞ്ചമിന്‍ - ദാന്‍ - നഫ്താലി
6: ബഞ്ചമിൻ്റെ പുത്രന്മാര്‍: ബേലാ, ബേഖര്‍, യദിയായേല്‍ എന്നീ മൂന്നുപേര്‍.
7: ബേലായുടെ പുത്രന്മാര്‍: എസ്‌ബോന്‍, ഉസി, ഉസിയേല്‍, യറിമോത്, ഈറിം. ഈ അഞ്ചുപേര്‍ കുലത്തലവന്മാരും യോദ്ധാക്കളും ആയിരുന്നു. വംശാവലിപ്രകാരം ഇവരുടെ കുലങ്ങളില്‍ ആകെ ഇരുപത്തീരായിരത്തിമുപ്പത്തിനാലുപേര്‍.
8: ബേഖറിൻ്റെ പുത്രന്മാര്‍: സെമിറാ, യോവാഷ്, എലിയേസര്‍, എലിയോവേനായ്, ഓമ്രി, യറെമോത്, അബിയ, അനാത്തോത്, അലേമെത്.
9: വംശാവലിപ്രകാരം അവരുടെ കുലങ്ങളില്‍ ഇരുപതിനായിരത്തിയിരുനൂറു ധീരയോദ്ധാക്കള്‍.
10: യദിയായേലിൻ്റെ പുത്രന്‍ ബില്‍ഹാന്‍. ബില്‍ഹാൻ്റെ പുത്രന്മാര്‍: യവൂഷ്, ബഞ്ചമിന്‍, ഏഹൂദ്, കെനാനാ, സേഥാന്‍, താര്‍ഷീഷ് അഹിഷാഹര്‍.
11: യദിയായേലിൻ്റെ കുലത്തില്‍ വംശാവലിപ്രകാരം പതിനേഴായിരത്തിയിരുനൂറു യോദ്ധാക്കള്‍.
12: ഈറിൻ്റെ പുത്രന്മാര്‍: ഷുപ്പിം, ഹുപ്പിം, അഹെറിൻ്റെ പുത്രന്‍ ഹുഷിം.
13: നഫ്താലിയുടെ പുത്രന്മാര്‍: യഹ്‌സിയേല്‍, ഗൂനി, യേസര്‍, ബില്ഹായില്‍നിന്നു ജനിച്ച ഷല്ലൂം.
മനാസ്സെയുടെ സന്തതികള്‍
14: മനാസ്സെയുടെ പുത്രന്മാര്‍: അരമായക്കാരിയായ ഉപനാരിയില്‍നിന്നു ജനിച്ച അസ്രിയേല്‍. അവള്‍ ഗിലയാദിൻ്റെ പിതാവായ മാഖീറിൻ്റെയും അമ്മയാണ്.
15: മാഖീര്‍ ഹുപ്പിമിനും ഷുപ്പിമിനും ഭാര്യമാരെ നല്‍കി. അവൻ്റെ സഹോദരി മാഖാ. മാഖീറിൻ്റെ രണ്ടാമത്തെ പുത്രന്‍ സെലോഫഹാദ്. അവനു പുത്രിമാരേ ഉണ്ടായിരുന്നുള്ളു.
16: മാഖീറിൻ്റെ ഭാര്യ മാഖാ ഒരു പുത്രനെ പ്രസവിച്ചു. അവന് പേരെഷ് എന്നു പേരിട്ടു. അവൻ്റെ സഹോദരനായ ഷേരെഷിൻ്റെ പുത്രന്മാര്‍: ഊലാം, റാഖെം.
17: ഊലാമിൻ്റെ പുത്രന്‍ ബദാന്‍. ഇവര്‍ മനാസ്സെയുടെ മകനായ മാഖീറിൻ്റെ മകന്‍ ഗിലയാദിൻ്റെ പുത്രന്മാര്‍ ആകുന്നു.
18: ഗിലയാദിൻ്റെ സഹോദരി ഹമ്മോലേക്കെത്തിൻ്റെ പുത്രന്മാര്‍: ഇഷ്ഹോദ്, അബിയേസര്‍, മഹ്‌ലാ.
19: ഷെമീദായുടെ പുത്രന്മാര്‍: അഹിയാന്‍, ഷെക്കെം, ലിക്ഹി, അനിയാം.
20: എഫ്രായിമിൻ്റെ പുത്രന്മാര്‍ തലമുറക്രമത്തില്‍ ഷുത്തേലഹ്, ബേരെദ്, തഹത്, എലയാദാ, തഹത്,
21: സാബദ്, ഷുത്തേലഹ്. ഷുത്തേലഹിൻ്റെ പുത്രന്മാര്‍: ഏസര്‍, എലയാദ്. ഇവര്‍ തദ്ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കാന്‍ചെന്നപ്പോള്‍ കൊല്ലപ്പെട്ടു.
22: പിതാവായ എഫ്രായിം വളരെനാള്‍ അവരെക്കുറിച്ചു വിലപിച്ചു. സഹോദരന്മാര്‍ ആശ്വസിപ്പിക്കാന്‍ ചെന്നു.
23: പിന്നീട്, അവന് ഭാര്യയെ പ്രാപിക്കുകയും അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. തൻ്റെ ഭവനത്തിന് അനര്‍ത്ഥം ഭവിക്കയാല്‍ അവനു ബറിയാ എന്നു പേരിട്ടു.
24: അവൻ്റെ മകള്‍ ഷേറാ താഴെയും മേലെയുമുള്ള ബത്‌ഹൊറോണും ഉസന്‍ഷേരായും നിര്‍മിച്ചു.
25 - 27: എഫ്രായിമിൻ്റെ മകന്‍ റേഫായുടെ പുത്രന്മാര്‍ തലമുറക്രമത്തില്‍: റേസെഫ്, തേലഹ്, തഹന്‍, ലാദാന്‍, അമ്മീഹൂദ്, എലിഷാമാ, നൂന്‍, ജോഷ്വ.
28: അവര്‍ക്ക് അവകാശമായി ലഭിച്ച വാസസ്ഥലങ്ങള്‍: ബഥേല്‍, കിഴക്ക് നാരാന്‍, പടിഞ്ഞാറ് ഗേസര്‍, ഷെക്കെം അയ്യാ,
29: മനാസ്സെയുടെ ദേശത്തിനരികെ ബത്ഷയാന്‍, താനാക്, മെഗിദോ, ദോര്‍ എന്നിവയും അവയുടെ ഗ്രാമങ്ങളും. ഇസ്രായേലിൻ്റെ മകനായ ജോസഫിൻ്റെ പുത്രന്മാര്‍ ഇവയില്‍ വസിച്ചു.
30: ആഷേറിൻ്റെ പുത്രന്മാര്‍: ഇമ്നാ, ഇഷ്വ, ഇഷ്വി, ബറിയാ, ഇവരുടെ സഹോദരി സേരഹ്.
31: ബറിയായുടെ പുത്രന്മാര്‍: ഹേബെര്‍, ബിര്‍സായിത്തിൻ്റെ പിതാവായ മല്‍ക്കിയേല്‍.
32: ഹേബറിൻ്റെ പുത്രന്മാര്‍: യാഫ്ലെത്, ഷോമെര്‍, ഹോഥാം, അവരുടെ സഹോദരി ഷൂവാ.
33 - 35: യാഫ്‌ലെക്കിൻ്റെ പുത്രന്മാര്‍: പാസാഖ്, ബിമ്ഹാല്‍, അഷ്വത്. അവൻ്റെ സഹോദരനായ ഷേമെറിൻ്റെ പുത്രന്മാര്‍; റോഹ്ഹാ, യഹൂബാ, ആരാം. അവൻ്റെ സഹോദരനായ ഹേലെമിൻ്റെ പുത്രന്മാര്‍: സോഫാഹ്, ഇമ്നാ, ഷേലഷ്, ആമാല്‍.
36, 37: സോഫാഹിൻ്റെ പുത്രന്മാര്‍: സൂവാഹ്, ഹര്‍നേഫര്‍, ഷൂവാല്‍, ബേരി, ഇമ്രാ, ബേസര്‍, ഹോദ്, ഷമ്മാ, ഷില്‍ഷാ, ഇത്രാന്‍, ബേരാ.
38: യേഥെറിൻ്റെ പുത്രന്മാര്‍: യഫുന്ന, പിസ്പാ, ആരാ.
39: ഉല്ലേയുടെ പുത്രന്മാര്‍: ആരഹ്, ഹന്നിയേല്‍, റിസിയാ.
40: ഇവര്‍ ആഷേറിൻ്റെ ഗോത്രത്തിലെ കുലത്തലവന്മാരും പ്രസിദ്ധരായ വീരയോദ്ധാക്കളും പ്രഭുക്കന്മാരില്‍ പ്രമുഖരും ആയിരുന്നു. സൈന്യത്തില്‍ചേര്‍ന്ന അവര്‍ ആകെ ഇരുപത്താറായിരംപേര്‍ ഉണ്ടായിരുന്നു.
അദ്ധ്യായം 8
1, 2: ബഞ്ചമിൻ്റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: ബേലാ, അഷ്ബെല്‍, അഹാരാ, നോഹാ, റാഹാ.
3 - 5: ബേലായുടെ പുത്രന്മാര്‍: അദ്ദാര്‍, ഗേരാ, അബിഹൂദ്, അബിഷുവാ, നാമാന്‍, അഹോവഹ്, ഗേരാ, ഷെഹുഫാന്, ഹൂറാം.
6: ഏഹൂദിൻ്റെ പുത്രന്മാര്‍: നാമാന്‍, അഹിയാ, ഗേരാ.
7: ഗേബായില്‍ വസിച്ചിരുന്ന ഈ കുടുംബത്തലവന്മാര്‍ മനഹത്തിലേക്കു നാടുകടത്തപ്പെട്ടു. ഉസായുടെയും അഹിഹൂദിൻ്റെയും പിതാവായ ഗേരയാണ് അവരെ പ്രവാസത്തിലേക്കു നയിച്ചത്.
8: ഹൂഷിം, ബാരാ എന്നീ ഭാര്യമാരെ ഉപേക്ഷിച്ചതിനുശേഷം ഷഹാറായിമിന് മൊവാബുദേശത്തുവച്ച് പുത്രന്മാരുണ്ടായി.
9, 10: അവന് ഭാര്യ ഹോദെഷില്‍ യോബാബ്, സിബിയാ, മെഷാ, മല്ക്കാം, യവൂസ്, സക്കിയാ, മിര്‍മാ എന്നീ പുത്രന്മാരുണ്ടായി. ഇവര്‍ കുലത്തലവന്മാരാണ്.
11: ഹൂഷിമില്‍ അവന് അബിത്തൂബ്, എല്പാല് എന്നീ പുത്രന്മാരുണ്ടായി.
12: എല്പാലിൻ്റെ പുത്രന്മാര്‍: ഏബെര്‍, മിഷാം, ഷേമെദ്. ഓനൊ, ലോദ് എന്നീ പട്ടണങ്ങള്‍ പണിതതു ഷേമെദാണ്.
13: അയ്യാലോണ്‍നിവാസികളുടെ പിതൃകുടുംബത്തലവന്മാരായ ബറിയ, ഷേമാ എന്നിവര്‍ ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു.
14 -16: അഹിയോ, ഷാഷാക്, യറെമോത്, സെബദിയോ, ആരാദ്, ഏതെര്, മിഖായേല്‍, ഇഷ്പാ, യോഹാ എന്നിവര്‍ ബറിയായുടെ പുത്രന്മാരാണ്.
17, 18: സെബദിയാ, മെഷുല്ലാം, ഹിസ്ക്കി, ഹേബെര്‍, ഇഷ്മെറായ്, ഇസ്ലിയാ, യോബാബ് എന്നിവര്‍ എല്പാലിൻ്റെ പുത്രന്മാര്‍.
19- 21: യാക്കിം, സിക്രി, സബ്ദി, എലിയേനായ്, സില്ലെത്തായി, എലിയേല്‍, അദായ, ബറായാ, ഷിമ്റാത്ത് എന്നിവര്‍ ഷിമെയിയുടെ പുത്രന്മാര്‍.
22- 25: ഇഷ്ഫാന്‍, ഏബെര്‍, എലിയേല്‍, അബ്‌ദോന്‍, സിക്രി, ഹാനാന്, ഹനനിയാ, ഏലാം, അന്തോത്തിയാ, ഇഫ്ദേയാ, പെനുവേല്‍ എന്നിവര്‍ ഷാഷാക്കിൻ്റെ പുത്രന്മാര്‍.
26,27: ഷംഷെറായ്, ഷെഹറിയാ, അത്താലിയാ, യാറെഷിയാ, ഏലിയാ, സിക്രി, എന്നിവര്‍ യറോഹാമിൻ്റെ പുത്രന്മാര്‍.
28: തലമുറക്രമത്തില്‍ കുലത്തലവന്മാരും പ്രമുഖന്മാരുമായ ഇവര്‍ ജറുസലെമില്‍ പാര്‍ത്തു.
29: ഗിബയോൻ്റെ പിതാവായ യയിയേല്‍ ഗിബയോണില്‍ പാര്‍ത്തു. അവൻ്റെ ഭാര്യ മാഖാ.
30, 31: അവൻ്റെ ആദ്യജാതന്‍ അബ്‌തോന്‍. മറ്റു പുത്രന്മാര്‍: സൂര്‍, കിഷ്, ബാല്‍, നാദാബ്, ഗദോര്‍, അഹിയോ, സേഖെര്,
32: ഷിമെയായുടെ പിതാവായ മിക്ക്‌ലോത്. ഇവര്‍ ജറുസലെമില്‍ ചാര്‍ച്ചക്കാരോടൊത്തു വസിച്ചു.
33: നേറിൻ്റെ മകന്‍ കിഷ്, കിഷിൻ്റെ മകന്‍ സാവൂള്‍. സാവൂളിൻ്റെ പുത്രന്മാര്‍: ജോനാഥാന്‍, മല്കിഷുവ, അബിനാദാബ്, എഷ്ബാല്‍.
34: ജോനാഥാൻ്റെ മകന്‍ മെരിബാല്‍. മെരിബാലിൻ്റെ മകന്‍ മിഖാ.
35: മിഖായുടെ പുത്രന്മാര്‍: പിത്തോന്‍, മേലെക്, തരേയാ, ആഹാസ്.
36: ആഹാസിൻ്റെ മകന്‍ യഹോവാദ. യഹോവാദയുടെ പുത്രന്മാര്‍: അലെമേത്, അസ്മാവെത്, സിമ്രി. സിമ്രിയുടെ പുത്രന്മാര്‍ തലമുറക്രമത്തില്‍: മോസ,
37: ബിനെയാ, റാഫാ, എലെയാസാ, ആസേല്‍.
38: ആസേലിൻ്റെ പുത്രന്മാര്‍: അസ്രിക്കാം, ബോഖെറു, ഇസ്മയേല്‍, ഷെയാറിയാ, ഒബാദിയാ, ഹനാന് എന്നീ ആറുപേര്‍.
39: അവൻ്റെ സഹോദരനായ ഏഷെക്കിൻ്റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: ഊലാം, യവൂഷ്, എലിഫെലെത്.
40: ഊലാമിൻ്റെ പുത്രന്മാര്‍ ശക്തന്മാരായ യോദ്ധാക്കളും വില്ലാളികളുമായിരുന്നു. അവര്‍ പുത്രപൗത്രന്മാര്‍ നൂറ്റമ്പതുപേരുണ്ടായിരുന്നു. ഇവരെല്ലാവരും ബഞ്ചമിന്‍ ഗോത്രജരാണ്.
അദ്ധ്യായം 9
പ്രവാസത്തില്‍നിന്നു തിരിച്ചെത്തിയവര്‍
1: ഇസ്രായേല്‍ജനത്തിൻ്റെ പേരുകള്‍ വംശാവലിക്രമത്തില്‍ തയ്യാറാക്കി ഇസ്രായേല്‍ രാജാക്കന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവിശ്വസ്തതനിമിത്തം യൂദാ ബാബിലോണിലേക്കു നാടുകടത്തപ്പെട്ടു.
2: ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദേവാലയശുശ്രൂഷകരുമാണ് തങ്ങള്‍ക്കവകാശപ്പെട്ട നഗരങ്ങളിലേക്ക് ആദ്യം മടങ്ങിവന്നത്.
3: യൂദാ, ബഞ്ചമിന്‍, എഫ്രായിം, മനാസ്സെ എന്നീഗോത്രങ്ങളില്‍നിന്നു ജറുസലെമില്‍ പാര്‍ത്തവര്‍:
4: യൂദായുടെ മകനായ പേരെസിൻ്റെ പുത്രന്മാരില്‍നിന്ന്, ഉഥായ് - ഉഥായ് അമ്മിഹൂദിൻ്റെ പുത്രന്‍, അമ്മിഹൂദ് ഓമ്രിയുടെ പുത്രന്‍, ഓമ്രി ഇമ്രിയുടെ പുത്രന്‍, ഇമ്രി ബാനിയുടെയും പുത്രന്‍.
5: ഷേലായുടെ ആദ്യജാതന്‍ അസായായും അവൻ്റെ പുത്രന്മാരും,
6: സേരായുടെ പുത്രന്മാരില്‍നിന്നു യവുവേലും ചാര്‍ച്ചക്കാരും. ആകെ അറുനൂറ്റിത്തൊണ്ണൂറു പേര്‍.
7: ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു ഹസേനുവായുടെ മകന്‍ ഹൊദാവിയായുടെ മകനായ മെഷുല്ലാമിൻ്റെ മകള്‍ സല്ലു.
8: യറോഹാമിൻ്റെ മകന്‍ ഇബ്നെയാ, മിക്രിയുടെ മകനായ ഉസിയുടെ മകന്‍ ഏലാ. ഇബ്‌നിയായുടെ മകനായ റവുവേലിന്റെ മകന്‍ ഷഫാത്തിയായുടെ മകനായ മെഷുല്ലാം.
9: ആകെ തൊള്ളായിരത്തിയമ്പത്താറുപേര്‍. ഇവര്‍ കുടുംബത്തലവന്മാരായിരുന്നു.
ജറുസലെമിലെ പുരോഹിതരും ലേവ്യരും
10: പുരോഹിതന്മാരില്‍ യദായാ, യഹോയാറിബ്, യാഖീന്‍,
11: ദേവാലയത്തിലെ പ്രധാനസേവകനായ അസറിയാ - അസറിയാ ഹില്‍ക്കിയായുടെ പുത്രന്‍, ഹില്‍ക്കിയാ മിഷുല്ലാമിൻ്റെ പുത്രന്‍, അവന്‍ സാദോക്കിൻ്റെ പുത്രന്‍, സാദോക്ക് മെറോയോത്തിൻ്റെ പുത്രന്‍, അവന്‍ അഹിത്തൂബിൻ്റെ പുത്രന്‍.
12: മല്‍ക്കിയായുടെ മകനായ പാഷൂറിൻ്റെ മകന്‍ യറോഹമിൻ്റെ മകന്‍ അദായാ, ഇമ്മറിൻ്റെ മകന്‍ മെഷില്ലേമിത്തിൻ്റെ മകനായ മെഷുല്ലാമിൻ്റെ മകന്‍ യഹ്‌സേറായുടെ മകനായ അഭിയേലിൻ്റെ മകന്‍ മാസ്സായ്.
13: കുടുംബത്തലവന്മാരായ പുരോഹിതന്മാര്‍ ചാര്‍ച്ചക്കാര്‍ക്കുപുറമേ ആകെ ആയിരത്തിയെഴുനൂറ്റിയറുപതുപേര്‍. അവര്‍ ദേവാലയശുശ്രൂഷയില്‍ പ്രഗദ്ഭരായിരുന്നു.
14: ലേവ്യരില്‍ നിന്ന്: മെറാറി മക്കളില്‍ ഹഷാബീയായുടെ മകന്‍ അസ്രിക്കാമിൻ്റെ മകനായ ഹഷൂബിൻ്റെ മകന്‍ ഷെമായാ,
15: ബക്ബാക്കര്‍, ഹേരെഷ്, ഗലാല്‍, ആസാഫിന്റെ മകന്‍ സിക്രിയുടെ മകനായ മിഖായുടെ മകന്‍ മത്താനിയാ.
16: യദുഥൂനിൻ്റെ മകന്‍ ഗലാലിൻ്റെ മകനായ ഷെമായായുടെ മകന്‍ ഒബാദിയാ, നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്തിരുന്ന എല്‍ക്കാനായുടെ മകനായ ആസായുടെ മകന്‍ ബറെഖിയാ.
17: ഷല്ലൂം, അക്കൂബ്, തല്മോന്, അഹിമാന്‍ എന്നിവരും അവരുടെ ചാര്‍ച്ചക്കാരും വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു. ഷല്ലൂമായിരുന്നു പ്രമുഖന്‍.
18: ഇവര്‍ രാജാവിന്റെ കിഴക്കേകവാടത്തില്‍ ഇന്നും കാവല്‍നില്‍ക്കുന്നു. ലേവ്യരുടെ പാളയത്തിലെ വാതില്‍കാവല്‍ക്കാര്‍ ഇവരായിരുന്നു.
19: കോറഹിൻ്റെ മകന്‍ എബിയാസാഫിൻ്റെ മകനായ കോറെയുടെ മകന്‍ ഷല്ലൂമും ചാര്‍ച്ചക്കാരായ കോറാഹ്യരും തങ്ങളുടെ പിതാക്കന്മാരെപ്പോലെ കൂടാരവാതിലിൻ്റെ കാവല്‍ക്കാരും ശുശ്രൂഷയുടെ മേല്‍നോട്ടക്കാരുമായിരുന്നു.
20: എലെയാസറിൻ്റെ മകനായ ഫിനെഹാസ് ആയിരുന്നു പണ്ട് അവരുടെ അധിപന്‍. കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു.
21: മെഷെലേമിയായുടെ മകന്‍ സഖറിയാ ആയിരുന്നു സമാഗമകൂടാരവാതിലിൻ്റെ കാവല്‍ക്കാരന്‍.
22: വാതില്‍കാവല്‍ക്കാരായി നിയോഗിക്കപ്പെട്ടവര്‍ ആകെ ഇരുനൂറ്റിപ്പന്ത്രണ്ടു പേര്‍. അവരുടെ പേരുകള്‍ വംശാവലിക്രമത്തില്‍ അവരുടെ ഗ്രാമങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. ദാവീദും ദീര്‍ഘദര്‍ശിയായ സാമുവലുമാണ് അവരെ നിയമിച്ചത്.
23: അങ്ങനെ അവരും പുത്രന്മാരും ദേവാലയത്തിൻ്റെ - കര്‍ത്താവിൻ്റെ കൂടാരത്തിൻ്റെ - വാതില്‍കാവല്‍ക്കാരായി.
24: നാലുവശത്തും - കിഴക്കും പടിഞ്ഞാറും വടക്കും തെക്കും - കാവല്‍ക്കാരുണ്ടായിരുന്നു.
25: ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ തവണവച്ച് ഏഴുദിവസംവീതം അവരെ ശുശ്രൂഷയില്‍ സഹായിച്ചു.
26: വാതില്‍കാവല്‍ക്കാരുടെ നായകന്മാരായ നാലു ലേവ്യരും ദേവാലയത്തിലെ അറകളുടെയും നിക്ഷേപങ്ങളുടെയും സൂക്ഷിപ്പുകാരുമായിരുന്നു.
27: കാവല്‍നില്‍ക്കുന്നതും പ്രഭാതത്തില്‍ വാതില്‍തുറക്കുന്നതും അവരുടെ കടമയായിരുന്നതിനാല്‍, അവര്‍ ദേവാലയത്തിനുചുറ്റും പാര്‍ത്തുവന്നു.
28: ഇവരില്‍ച്ചിലര്‍ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ സൂക്ഷിപ്പുകാരായിരുന്നു. അവ പുറത്തുകൊണ്ടുപോവുകയും അകത്തുകൊണ്ടുവരുകയും ചെയ്യുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ടിയിരുന്നു.
29: മറ്റുചിലര്‍ വിശുദ്ധസ്ഥലത്തെ സജ്ജീകരണങ്ങളുടെയും വിശുദ്ധപാത്രങ്ങളുടെയും മേല്‍നോട്ടം വഹിച്ചു. മാവ്, വീഞ്ഞ്, എണ്ണ, കുന്തുരുക്കം, മറ്റു സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ മേല്‍നോട്ടവും അവര്‍ക്കുണ്ടായിരുന്നു.
30: പുരോഹിതന്മാരാണ് സുഗന്ധദ്രവ്യക്കൂട്ട് ഒരുക്കിയിരുന്നത്.
31: കാഴ്ചയ്ക്കുള്ള അടയുടെ ചുമതല കോറഹ് വംശജനായ ഷല്ലുമിൻ്റെ ആദ്യജാതനും ലേവ്യനുമായ മത്താത്തിയായ്ക്ക് ആയിരുന്നു.
32: അവരുടെ ചാര്‍ച്ചക്കാരും കൊഹാത്യരുമായ ചിലര്‍ക്കായിരുന്നു സാബത്തുതോറും പുതിയ തിരുസ്സാന്നിദ്ധ്യയപ്പം തയ്യാറാക്കുന്ന ചുമതല.
33: ഗാനശുശ്രൂഷയുടെ ചുമതലവഹിച്ചിരുന്ന ലേവ്യക്കുടുംബത്തിലെ തലവന്മാര്‍ രാവുംപകലും ശുശ്രൂഷചെയ്യേണ്ടിയിരുന്നതുകൊണ്ടു ദേവാലയത്തോടനുബന്ധിച്ചുള്ള മുറികളില്‍ പാര്‍ത്തു. അവര്‍ക്കു മറ്റു ചുമതലകള്‍ ഉണ്ടായിരുന്നില്ല.
34: ഇവരെല്ലാവരും ലേവിഗോത്രത്തിലെ കുലത്തലവന്മാരാണ്. അവര്‍ ജറുസലെമില്‍ പാര്‍ത്തുവന്നു.
35: ഗിബയോൻ്റെ പിതാവായ ജയിയേല്‍ ഗിബയോനില്‍ പാര്‍ത്തു. അവൻ്റെ ഭാര്യ മാഖാ.
36: ആദ്യജാതന്‍ അബ്‌ദോന്‍, മറ്റു പുത്രന്മാര്‍: സൂര്‍, കിഷ്, ബാല്‍, നേര്‍, നാദാബ്,
37: ഗദോര്‍, അഹിയോ, സഖറിയാ, മിക്ലോത്ത്.
38: മിക്‌ലോത്തിൻ്റെ മകന്‍ ഷിമെയാം. ഇവര്‍ ജറുസലെമില്‍ തങ്ങളുടെ ചാര്‍ച്ചക്കാരോടൊത്തു പാര്‍ത്തുവന്നു.
39: നേറിൻ്റെ മകന്‍ കിഷ്, കിഷിൻ്റെ മകന്‍ സാവൂള്‍. സാവൂളിൻ്റെ പുത്രന്മാര്‍: ജോനാഥാന്‍, മല്‍ക്കിഷുവാ, അബിനാദാബ്, എഷ്ബാല്‍.
40: ജോനാഥാൻ്റെ പുത്രന്‍ മെരിബാല്‍, മെരിബാലിൻ്റെ പുത്രന്‍ മിഖാ.
41: മിഖായുടെ പുത്രന്മാര്‍: പിത്തോന്‍, മേലെക്, തഹ്റെയാ, ആഹാസ്.
42: ആഹാസിൻ്റെ പുത്രന്‍ യാറാ. യാറായുടെ പുത്രന്മാര്‍: അലേമെത്ത്, അസ്മാവെത്ത്, സിമ്രി. സിമ്രിയുടെ മകന്‍ മോസ.
43: മോസയുടെ പുത്രന്മാര്‍ തലമുറക്രമത്തില്‍: ബിനെയ, റെഫായാ, എലെയാസാ, ആസേല്‍.
44: ആസേലിന് അസ്രിക്കാം, ബോക്കെരു, ഇഷ്മായേല്‍, ഷെയാറിയാ, ഒബാദിയാ, ഹാനാന് എന്നീ ആറു പുത്രന്മാരുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ